Categories: Gossip

നടിയുടെ മുഖത്തു നോക്കി നീയെന്തൊരു ചരക്കാടി എന്ന് പറഞ്ഞവന് കിട്ടിയ പണി

ഹോട്ടലിൽ അരമണിക്കൂർ കാത്തിരുത്തിയ ശേഷം പറഞ്ഞു മട്ടൻ ഐറ്റംസ് ഒന്നുമില്ലെന്ന്; പരാതിപ്പെടാൻ ചെന്നപ്പോൾ അവിടെ നിന്നവന്റെ കമന്റ് നീയെന്തൊരു ചരക്കാടീ.. എന്ന്; പരാതിയുമായി പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ ഉദ്യോഗസ്ഥരും മോശമായി പെരുമാറി: നടി അനു ജൂബി പറയുന്നത് ഇങ്ങനെ

കോഴിക്കോട് നഗരത്തിലെ റഹ്മത്ത് ഹോട്ടലിൽ വെച്ച് ബിരിയാണി കഴിക്കാൻ പോയ വേളയിൽ ഉണ്ടായ കശപിശയുടെ പേരിൽ പ്രശസ്ത സീരിയൽ താരം അനു ജൂബി(23)യെ പൊലീസ് കസ്റ്റഡിയിലെടുത്ത് ജാമ്യത്തിൽ വിട്ടിരുന്നു. സംഭവത്തിൽ അനുവിന്റെ ഭാഗത്താണ് പിഴവെന്ന വിധത്തിലായിരുന്നു പൊലീസ് വിശദീകരണം. എന്നാൽ മട്ടൻ ബിരിയാണി കഴിക്കാൻ പോയപ്പോഴുണ്ടായ പ്രശ്‌നങ്ങളിൽ പുറത്തുവന്നത് വാസ്തവമല്ലെന്നാണ് അനു പറയുന്നത്. പുറത്തുവന്ന സംഭവങ്ങളിൽ പാതി മാത്രമാണ് സത്യമെന്നും അവർ പറഞ്ഞു.

ഇപ്പോൾ പുറത്തുവന്ന കാര്യങ്ങൾ വളച്ചൊടിച്ചതാണെന്നാണ് അനു ജൂബി പറയുന്നത്. യഥാർതത്തിൽ സംഭവിച്ച കാര്യങ്ങൾ പുറത്ത് വരാതിരുന്നത് പൊലീസിന്റെ പിടിപ്പ്കേടുകൊണ്ടാണെന്നും അവർ പറഞ്ഞു. പൊലീസ് സ്റ്റേഷനിൽ പരാതി പറയാനെത്തിയ തനിക്ക് മോശം അനുഭവമാണ് ഉദ്യോഗസ്ഥന് ഉണ്ടായതെന്നും നടി പറഞ്ഞു.

സംഭവത്തെക്കുറിച്ച് നടി അനു ജൂബി വിശദീകരിച്ചത് ഇങ്ങനെ:

പിറന്നാൾ ആഘോഷിക്കാനായിട്ടാണ് കൂട്ടുകാർക്കും ഡ്രൈവർക്കുമൊപ്പം കോഴിക്കോട് റഹ്മത് ഹോട്ടലിലെത്തിയത്. അവിടെയുള്ള ഭക്ഷണം വളരെ രുചികരമാണ് എന്നതും കൊണ്ടാണ് അങ്ങോട്ട് പോയത്. അവിടെ എത്തിയപ്പോൾ ഭക്ഷണം കഴിക്കാൻ ടേബിൾ ഒന്നും തന്നെ ഒഴിവുണ്ടായിരുന്നില്ല. ഞാനും സുഹൃത്ത് മുനീസയും അകത്ത് ഒരു കസേരയിൽ ഇരിക്കുകയായിരുന്നു. കൂട്ടുകാർ സീറ്റ് കിട്ടാത്തതുകൊണ്ട് പുറത്ത് നിൽക്കുകയായിരുന്നു. ബിരിയാണി ഓർഡർ ചെയ്തിരുന്നു. ഒരു അരമണിക്കൂർ കഴിഞ്ഞപ്പോൾ വെയ്റ്റർ വന്ന് മട്ടൻ ഐറ്റംസ് ഒന്നും തന്നെ ഇല്ലെന്ന് അറിയിച്ചു. നിങ്ങൾക്ക് ഇത് നേരത്തെ പറഞ്ഞുകൂടായിരുന്നോ എന്ന് ഞങ്ങൾ ചോദിച്ചു. ഭക്ഷണത്തിനായി അരമണിക്കൂറായി കാത്തിരിക്കുകയല്ലേ എന്ന് ചോദിച്ചപ്പോൾ ഇനിയും കാത്തിരിക്കേണ്ടി വരും എന്ന് പറഞ്ഞ് അയാൾ കയർത്ത് സംസാരിക്കുകയായിരുന്നു. ഓർഡർ എടുക്കുന്ന സമയത്ത് പോലും ഭക്ഷണം വൈകുമെന്ന് പറഞ്ഞിരുന്നില്ല.

ഹോട്ടലിൽ എത്തിയവരോട് മോശമായി പെരുമാറിയ വെയ്റ്ററെ കൂട്ടുകാർ മാനേജറുടെ റൂമിലേക്ക് പിടിച്ചു കൊണ്ട് പോകുന്ന സമയത്താണ് എനിക്ക് സമീപം നിന്ന ഒരാൾ മോശമായി സംസാരിച്ചത്. നീ എന്തൊരു ചരക്കാണെടീ.. എന്നാണ് അവൻ പറഞ്ഞത്. ഇങ്ങനെയൊരു കാര്യം കേട്ടാൽ ഏത് പെണ്ണും തിരിച്ച് പ്രതികരിക്കും. അത്തരത്തിലൊരു ഡയലോഗ് കേട്ടപ്പോൾ അത് നിന്റെ അമ്മയോട് പറഞ്ഞാൽ മതി എന്ന് തിരിച്ച് പറഞ്ഞു. ഈ പ്രശ്നത്തിൽ ഇടപെട്ട കൂടെയുണ്ടായിരുന്ന സുഹൃത്ത് മുനീസയോട് അയാൾ മോശമായി പെരുമാറുകയും അവളെ മർദ്ദിക്കുകയും ചെയ്തു. എന്നാൽ വാർത്ത വന്നത് ഞാൻ മർദ്ദിച്ചുവെന്നും മട്ടൻ ബിരിയാണി കിട്ടാത്തതുകൊണ്ട് ബഹളം വെച്ചുവെന്നുമാണ്. ഇതിൽ പരാതിപെടാനാണ് കോഴിക്കോട് ടൗൺ പൊലീസ് സ്റ്റേഷനിലെത്തിയത്. എന്നാൽ ഇതിന് പിന്നാലെ അവിടെ ഹോട്ടലിൽ വെച്ച് പ്രശ്നമുണ്ടാക്കിയയാൾ തന്നെ മർദ്ദിച്ചുവെന്ന് പറഞ്ഞ് സ്്റ്റേഷനിലെത്തി. ഇയാൾ അവിടത്തെ ഒരു സി.പി.എം നേതാവിന്റെ സഹോദരനാണെന്ന് ചില മാധ്യമ പ്രവർത്തകർ പറഞ്ഞാണ് അറിഞ്ഞത്.

സ്റ്റേഷനിലെത്തിയപ്പോൾ പൊലീസുകാരുടെ പെരുമാറ്റം വളരെ മോശമായിരുന്നു. ഒരു വനിതാ പൊലീസുകാരിയും മറ്റൊരു പൊലീസുകാരനും മോശമായാണ് സംസാരിച്ചത്. അവർ എന്നെ മർദ്ദിക്കുകയും ചെയ്തു. ഞാൻ പോയത് എന്റെ പിറന്നാൾ ആഘോഷിക്കാനാണ്. പ്രശ്നങ്ങളുണ്ടാക്കാനല്ല അവിടെ പോയത് പക്ഷേ പൊലീസിൽ നിന്നുള്ള പെരുമാറ്റം കണ്ടാൽ എന്തോ പീഡനക്കേസിന് കൊണ്ടുവന്നത് പോലെയായിരുന്നു. ഒരു പൊലീസുകാരൻ സ്റ്റേഷനിൽ വെച്ച് പറഞ്ഞത് നിന്നെ കണ്ടാൽ —- ഒന്ന്.. തോന്നാത്തത് എന്നായിരുന്നു. എന്തോ സ്‌കൂൾ കുട്ടികളെ കൊണ്ട് പോകുന്നത് പോലെ വീട്ടുകാർ വന്നാലെ വിടുകയുള്ളൂ എന്നൊക്കെ പറയുകയായിരുന്നു.

ഞാൻ മദ്യപിച്ചുവെന്ന് പറയുന്ന പൊലീസ് മെഡിക്കൽ എടുക്കുകയോ അത് തെളിയിക്കുന്ന ടെസ്റ്റുകൾ നടത്തുകയോ ഒന്നും തന്നെ ചെയ്തിട്ടില്ല. ഇത്രയും മോശമായി പെരുമാറിയിട്ടും എല്ലായിടത്തും റിപ്പോർട്ടുകൾ വന്നത് എനിക്ക് എതിരായിട്ടാണ്. ഞാൻ എന്തോ ഒരു വലിയ തെറ്റ് ചെയ്തപോലെയാണ് എന്റെ ഫോണിൽ വിളിച്ച് പലരും സംസാരിച്ചത്. അതുകൊണ്ടാണ് ഇപ്പോൾ കാര്യങ്ങൾ പുറത്ത് പറയാൻ തയ്യാറായി മുന്നോട്ട് വന്നത്. എന്റെ ഫോണൊക്കെ പൊലീസുകാർ വാങ്ങി പരിശോധിക്കുകയും ചെയ്തിരുന്നു, അതിന്റെ ആവശ്യം എന്താണെന്ന് ഇപ്പോഴും മനസ്സിലാകുന്നില്ല? പരാതിക്കാരുടെ മുഖത്ത് നോക്കി പച്ചയ്ക്ക് കേട്ടാൽ അറയ്ക്കുന്ന ഭാഷ പറയുന്ന ഇതാണോ ജനമൈത്രി പൊലീസ് സ്റ്റേഷൻ?

സ്റ്റേഷനിൽ ക്യാമറ ഇല്ലാതിരുന്ന സ്ഥലത്ത് വച്ചാണ് ഇത്രയും മോശമായി പൊലീസ് പെരുമാറിയത്. അവിടെ ഭക്ഷണം കഴിക്കാൻ വന്ന ഒരാളുടെ വാക്കുകേട്ടാണ് പൊലീസ് ഇങ്ങനെ പെരുമാറിയത്. ഞങ്ങൾ കുടിച്ചിട്ടാണോ വന്നത് എന്ന് പറയാൻ അയാൾക്ക് എങ്ങനെ കഴിയും അയാൾക്ക്. അയാൾ കണ്ടിട്ടുണ്ടോ അത്. എന്തായാലും പ്രശ്നം ഇത്രയും വഷളായതിനാൽ തന്നെ നിയമനടപടികളുമായി മുന്നോട്ട് പോകും. ഇവർക്കെതിരെയെല്ലാം മാനനഷ്ടക്കേസ് കൊടുക്കും. പിന്നെ വാർത്ത വന്നതിന് പിന്നാലെ ചിലർ സോഷ്യൽ മീഡിയയിൽ ഇവളല്ലേ അവൾ എന്ന് ചോദിച്ച് എന്റെ ചിത്രങ്ങൾ മോശമായി പ്രചരിപ്പിച്ചിരുന്നു. ഇവർക്കെതിരെയും നിയമനടപടി സ്വീകരിക്കും.

Revathy S Nair

Share
Published by
Revathy S Nair

Recent Posts

സാരിയിലും ഒപ്പം മോഡേൺ വസ്ത്രങ്ങളിലും തിളങ്ങി നടിയും മോഡലുമായി സുവിത രാജേന്ദ്രൻ; കിടിലൻ ചിത്രങ്ങൾ കാണാം..!!

ആരാധകർക്ക് ഹരം കൊള്ളുന്ന ചിത്രങ്ങൾ കാണാനെങ്കിൽ ഇപ്പോൾ ഗൂഗിൾ ഒന്നും തിരയേണ്ട ആവശ്യമില്ല എന്ന് തന്നെ വേണം പറയാൻ. യുവാക്കൾക്കും…

2 years ago

വെറും മൂന്നുദിവസത്തെ പരിചയം; മക്കളെ ഉപേക്ഷിച്ചു യുവതി കാമുകനൊപ്പം ഒളിച്ചോടി..!!

തിരുവനന്തപുരം കാട്ടാക്കടയിൽ ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച കാമുകിയും അതുപോലെ ഭാര്യയെയും മക്കളെയും ഉപേക്ഷിച്ചു ഒളിച്ചോടിയ കാമുകനും പിടിയിൽ ആയി. വിളവൂർക്കലിൽ…

2 years ago

ഫീഗരിയായ ഫെമിനിസ്റ്റാണ്; പക്ഷെ കറുപ്പിനെ ഇഷ്ടമല്ല; ദിയ സനയെ ട്രോളി സാബുമോൻ..!!

ഈ അടുത്ത കാലത്ത് ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ സംഭവം ആണ് വിജയ് പി നായർ എന്ന യൂട്യൂബറെ ഒരുകൂട്ടം…

4 years ago

ഗർഭിണിയായി ഇരിക്കെ കാൻസർ; പക്ഷെ ശ്യാമിലിയുടെ കണ്ണടയും മുന്നേ കുഞ്ഞിനെ പുറത്തെടുത്തു; പക്ഷെ..!!

രണ്ടു കുഞ്ഞുങ്ങളെ തനിച്ചാക്കി ശ്യാമിനി വേദനകൾ ഇല്ലാത്ത ലോകത്തേക്ക് യാത്ര ആയതാണ് സോഷ്യൽ മീഡിയയുടെ കണ്ണുകൾ നിറക്കുന്നത്. ഇളയ കുഞ്ഞിനെ…

4 years ago

ദൈവതുല്യനായി കണ്ട അയാൾ കിടന്നുറങ്ങുകയായിരുന്ന എന്റെ സ്വകാര്യ ഭാഗത്ത് കൈ വെച്ചു; ഗായിക ചിന്മയി..!!

സ്ത്രീകൾക്ക് നേരെ പലയിടത്തും ചൂ ഷണം ഉണ്ടെങ്കിൽ കൂടിയും അത്തരത്തിൽ ഉള്ള വാർത്തകൾ മിക്കതും പിന്നീട് പുറത്തു വരുന്നത് സിനിമ…

4 years ago