നടിമാരെ വെല്ലുന്ന സൗന്ദര്യം, അനാശാസ്യത്തിന് പിടിയിലായ ബിൻസയുടെ വലയിൽ വീണത് നിരവധി യുവാക്കൾ; ഒഴുവാക്കിയത് രണ്ട് ഭർത്താക്കന്മാരെ; യുവാക്കളുടെ ഹരമായ ബിൻസ ചേച്ചിയുടെ വിശേഷങ്ങൾ ഇങ്ങനെ..!!

1308

എടക്കരയിൽ മൂന്നു വയസ്സ് മാത്രം പ്രായം ഉള്ള മകളെ നോക്കാൻ എത്തിയ യുവതിയെ ലൈംഗീക സുഖത്തിനായി ഉപയോഗിപ്പിച്ച കേസിൽ വീട്ട് ഉടമസ്ഥ ബിൻസ പിടിയിൽ ആയിരുന്നു. ഈ യുവതിയെ കുറിച്ചുള്ള ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ ഞെട്ടിക്കുന്നതാണ്.

തിരുവനന്തപുരം സ്വദേശി ബിൻസ എന്ന യുവതി എടക്കരയിൽ എത്തുന്നത് സർക്കാർ ഉദ്യോഗസ്ഥനായ ആദ്യ ഭർത്താവിനൊപ്പം ആണ്. തുടർന്ന് ബിൻസയുടെ നിഗൂഢമായ ജീവിതവും ആഡംബരവും കൂടി ആയപ്പോൾ ഭർത്താവ് ആ ബന്ധം ഒഴിയുക ആയിരുന്നു. കൂടെ ആദ്യ ബന്ധത്തിൽ ഉള്ള മകളെ ഭർത്താവ് ഏറ്റെടുക്കുകയും ചെയ്തു.

എന്നാൽ ബിൻസ തന്റെ ആഡംബര ജീവിതം തുടർന്ന്. അങ്ങനെ എടക്കരയിൽ ഉള്ള മറ്റൊരു യുവാവുമായി ബിൻസ പരിചയത്തിൽ ആകുകയായിരുന്നു. രണ്ടാം ഭർത്താവായി ഇയാൾ എത്തിയപ്പോൾ ഈ ബന്ധത്തിലും ഉണ്ട് ഒരു കുഞ്ഞു. എന്നാൽ സാമ്പത്തികമായ ഉയർന്ന നിലയിൽ ഉള്ള യുവാവിന്റെ പണം മുഴുവൻ തീർത്തതോടെ ഈ ബന്ധം അവസാനിപ്പിക്കുകയായിരുന്നു.

എന്നാൽ ആ ബന്ധം തീർന്നതോടെ പണം എങ്ങനെ ഉണ്ടാക്കുക എന്നുള്ളത് തന്നെയായിരുന്നു ബിൻസയുടെ ലക്ഷ്യം. തുടർന്ന് തമ്പുരാൻകുന്നിലെ വീട് കേന്ദ്രീകരിച്ച് അനാശാസ്യം നടക്കുന്നത്. രാവും പകലും ഇല്ലാതെ ആവശ്യക്കാർ ഒഴുകിയെത്തി. പരാതിയുമായി നാട്ടുകാർ പറഞ്ഞു തുടങ്ങിയതോടെ നാട്ടുകാരെ ഒതുക്കാൻ ആയിരുന്നു ബിൻസയുടെ അടുത്ത ശ്രമം. അതിനായി ഒറ്റയ്ക്ക് താമസിക്കുന്ന തന്നെ ശല്യം ചെയ്യുന്നു ബിൻസ പോലീസിൽ പരാതി നൽകുന്നു.

വീടിന് മുന്നിൽ സിസിടിവി കൂടി സ്ഥാപിച്ചതോടെ കേസിൽ ഭയപ്പെട്ട നാട്ടുകാർ ബിൻസയുടെ വീടിനു മുന്നിലേക്ക് എത്തി നോക്കുകപോലും ചെയ്യാതെ ആകുന്നു. സൗന്ദര്യ സംരക്ഷണത്തിന് ബിന്‍സ സ്ഥിരമായി മദ്യപിച്ചിരുന്നു. ഒപ്പം കഞ്ചാവടക്കമുള്ള ലഹരികളും ഉപയോഗിച്ചിരുന്നു. വീട്ടില്‍ പാചകം പോലും ഇല്ലായിരുന്നുവത്രെ. മിക്ക ദിവസങ്ങളിലും ഹോട്ടലുകളില്‍നിന്നായിരുന്നു ഭക്ഷണം.

അങ്ങനെയിരിക്കാണ് പീഡനത്തിനിരയായ യുവതി ബിന്‍സയുടെ വീട്ടില്‍ ജോലിക്കെത്തുന്നത്. മൂന്നുവയസുള്ള കുഞ്ഞിനെ നോക്കാനെന്ന് പറഞ്ഞാണ് യുവതിയെ വീട്ടില്‍ താമസിപ്പിച്ചത്. എന്നാല്‍ ജനുവരി 20 ന് ബിന്‍സയുടെ വീട്ടില്‍ ജോലിക്കെത്തിയ ദിവസം മുതല്‍ ക്രൂരമായ പീഡനമാണ് യുവതി നേരിട്ടത്. 8000 രൂപക്ക് കുഞ്ഞിനെ നോക്കാൻ എത്തിയ യുവതിയെ ബിൻസയുടെ ഇടപാടുകാർ നിരന്തരമായി പീഡിപ്പിച്ചു.

എറണാകുളത്തു കൊണ്ടുപോയി പെൺകുട്ടിയെ പീഡിപ്പിച്ചു. ബിൻസയുടെ വീട്ടിൽ തടങ്കലിൽ ആയിരുന്നു യുവതി. ബിൻസ പുറത്തേക്ക് പോകുമ്പോൾ വീട്‌ പുറത്തു നിന്നും പൂട്ടും. ഇവിടെ വെച്ചായിരുന്നു അറസ്റ്റിൽ ആയ ഷാൻ മുഹമ്മദും ഷെമീറും എറണാകുളത്തും എവിടേയും വെച്ച് പെൺകുട്ടിയെ പീഡിപ്പിച്ചു. മൊബൈൽ ഫോൺ പോലും കൈവശം വെക്കാൻ കഴിയാത്ത യുവതി ആകെ കുടുങ്ങിയ അവസ്ഥയിൽ ആയിരുന്നു.

തുടർന്ന് ജന്മദിനം ആഘോഷിക്കാൻ വീട്ടിൽ പോകാൻ കഴിഞ്ഞതോടെയാണ് സത്യാവസ്ഥ പുറം ലോകത്തിൽ എത്തുന്നത്. തുടര്‍ന്ന് ബന്ധുക്കള്‍ക്കൊപ്പം എത്തി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഫെബ്രുവരി 17 ന് ഇവര്‍ പോലീസില്‍ പരാതി നല്‍കി. രണ്ടുദിവസത്തിനുള്ളില്‍ തന്നെ എടക്കര പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു. ബിന്‍സയ്ക്ക് പുറമേ കാക്കപ്പരത എരഞ്ഞിക്കല്‍ ഷെമീര്‍ (21) ചുള്ളിയോട് പറമ്ബില്‍ മുഹമ്മദ് ഷാന്‍ (24) എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞദിവസം കോടതി റിമാന്‍ഡ് ചെയ്ത പ്രതികളെ ജയിലിലേക്ക് മാറ്റി. കുഞ്ഞ് കൂടെയുള്ളതിനാല്‍ ബിന്‍സയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ് ഉള്ളത്.